ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് പ്രതിരോധ, ചികിത്സ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനു നാല് ഐഎഎസ് ഉദ്യോഗസ്ഥരെ രാജ്യത്തിന്റെ മറ്റു പ്രദേ ശങ്ങളിൽ നിന്നു തലസ്ഥാനത്തേക്കു സ്ഥലം മാറ്റിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർവീസിൽ ഡൽഹിയിലുള്ള വേറെ രണ്ട് ഐഎഎസ് ഉദ്യോസ്ഥ രുടെ സേവനവും വിട്ടുനൽകി.
ആൻഡമാൻ നിക്കോബറിൽ നിന്ന് അവനീഷ് കുമാർ, മോനിക്ക പ്രിയദർശിനി, അരുണാചൽ പ്രദേശിൽ നിന്ന് ഗൗരവ് സിംഗ് രജാവത്, വിക്രം സിംഗ് മാലിക് എന്നിവരെയാണ് ഉടൻ പ്രാബല്യത്തോടെ ഡൽഹിയിലേക്കു സ്ഥലം മാറ്റിയത്. കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരായ എസ്.സി.എൽ ദാസ്, എസ്.എസ്. യാദവ് എന്നിവരെയും ഡൽഹിയിൽ കോവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി നിയമിച്ചു.
ആൻഡമാൻ നിക്കോബറിൽ നിന്ന് അവനീഷ് കുമാർ, മോനിക്ക പ്രിയദർശിനി, അരുണാചൽ പ്രദേശിൽ നിന്ന് ഗൗരവ് സിംഗ് രജാവത്, വിക്രം സിംഗ് മാലിക് എന്നിവരെയാണ് ഉടൻ പ്രാബല്യത്തോടെ ഡൽഹിയിലേക്കു സ്ഥലം മാറ്റിയത്. കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരായ എസ്.സി.എൽ ദാസ്, എസ്.എസ്. യാദവ് എന്നിവരെയും ഡൽഹിയിൽ കോവിഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി നിയമിച്ചു.