തിരുവനന്തപുരം: കേരളത്തിനു പുറത്തുനിന്ന് ആളുകൾ എത്തിത്തുടങ്ങിയശേഷം സന്പർക്കത്തിലൂടെ കോവിഡ് രോഗബാധയുണ്ടായത് 214 പേർക്ക്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
മേയ് നാലു മുതൽ ചെക്ക്പോസ്റ്റ് വഴിയും മേയ് ഏഴു മുതൽ വിമാനത്താവളങ്ങൾ വഴിയും മേയ് 10 മുതൽ തുറമുഖം വഴിയും വഴിയും മേയ് 14 മുതൽ ട്രെയിൽ വഴിയും മേയ് 25 മുതൽ ആഭ്യന്തര വിമാനങ്ങൾ വഴിയും യാത്രക്കാർ എത്തിക്കൊണ്ടിരുന്നു. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതിൽ ഉയർന്നു.
ചെക്ക് പോസ്റ്റ് തുറക്കുന്നതിന് മുന്‍പ് (മേയ് മൂന്ന്) വരെ ആകെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 334 പേർ കേരളത്തിനു പുറത്തുനിന്നു വന്നവരാണ്. 165 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് നാലു മുതൽ ജൂണ്‍ 13 വരെ 1908 പേർക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1,694 പേർ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 214 പേർക്കാണ് സന്പർക്കത്തിലൂടെ രോഗം ഉണ്ടായത്.
മേയ് മൂന്നിന് മുന്‍പ് മൂന്നു പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. മേയ് നാലിന് ശേഷം 16 മരണങ്ങളുണ്ടായി. മരണമടഞ്ഞവരിൽ 13 പേരും കേരളത്തിന് വെളിയിൽ നിന്നും വന്നതാണ്. ഇവരിൽ 13 പേർ 60 വയസിനു മുകളിലുള്ളവരുമാണ്. ചെറുപ്പക്കാർ പൂർണമായും സുരക്ഷിതരാണ് എന്നല്ല ഇതു കാണിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസിനുമേൽ പ്രായമുള്ളവരാണ്. കോവിഡ് ബാധിച്ചാൽ ജീവഹാനി സംഭവിക്കാൻ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവർക്കും മറ്റ് വിവിധ രോഗങ്ങൾ ഉള്ളവർക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകർച്ച സാധ്യതയുള്ള ഇടങ്ങളിൽനിന്ന് പൂർണമായും അകലം പാലിച്ച് നിൽക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
മേയ് നാലു മുതൽ ചെക്ക്പോസ്റ്റ് വഴിയും മേയ് ഏഴു മുതൽ വിമാനത്താവളങ്ങൾ വഴിയും മേയ് 10 മുതൽ തുറമുഖം വഴിയും വഴിയും മേയ് 14 മുതൽ ട്രെയിൽ വഴിയും മേയ് 25 മുതൽ ആഭ്യന്തര വിമാനങ്ങൾ വഴിയും യാത്രക്കാർ എത്തിക്കൊണ്ടിരുന്നു. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതിൽ ഉയർന്നു.
ചെക്ക് പോസ്റ്റ് തുറക്കുന്നതിന് മുന്‍പ് (മേയ് മൂന്ന്) വരെ ആകെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 334 പേർ കേരളത്തിനു പുറത്തുനിന്നു വന്നവരാണ്. 165 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് നാലു മുതൽ ജൂണ്‍ 13 വരെ 1908 പേർക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1,694 പേർ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. 214 പേർക്കാണ് സന്പർക്കത്തിലൂടെ രോഗം ഉണ്ടായത്.
മേയ് മൂന്നിന് മുന്‍പ് മൂന്നു പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. മേയ് നാലിന് ശേഷം 16 മരണങ്ങളുണ്ടായി. മരണമടഞ്ഞവരിൽ 13 പേരും കേരളത്തിന് വെളിയിൽ നിന്നും വന്നതാണ്. ഇവരിൽ 13 പേർ 60 വയസിനു മുകളിലുള്ളവരുമാണ്. ചെറുപ്പക്കാർ പൂർണമായും സുരക്ഷിതരാണ് എന്നല്ല ഇതു കാണിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസിനുമേൽ പ്രായമുള്ളവരാണ്. കോവിഡ് ബാധിച്ചാൽ ജീവഹാനി സംഭവിക്കാൻ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവർക്കും മറ്റ് വിവിധ രോഗങ്ങൾ ഉള്ളവർക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകർച്ച സാധ്യതയുള്ള ഇടങ്ങളിൽനിന്ന് പൂർണമായും അകലം പാലിച്ച് നിൽക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.