ന്യൂഡൽഹി: കോവിഡ് രോഗത്തിനു പ്രതിരോധ മരുന്നു കണ്ടെത്തിയതായി അവകാശപ്പെട്ടു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലി ആയുർവേദ ലിമിറ്റഡ് സഹ സ്ഥാപകനും സിഇഒയുമായ ആചാര്യ ബാലകൃഷ്ണയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.
ക്ലിനിക്കൽ പരിശോധന നടത്തിയതിന്റെ ഫലങ്ങൾ അടുത്തുതന്നെ പതഞ്ജലി പുറത്തുവിടുമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. സർക്കാർ നിർദേശങ്ങൾക്കനുസരിച്ചാണ് പരിശോധനകൾ നടത്തിയതെന്നും പരീക്ഷണങ്ങൾ 80 ശതമാനം വിജയം കൈവരിച്ചെന്നും ബാലകൃഷ്ണ പറഞ്ഞു.
അഞ്ചു മുതൽ 14 ദിവസത്തിനുള്ളിൽ ഈ വാക്സിൻ ഉപയോഗിച്ച് കോവിഡ് ഭേദമാക്കാനാകുമെന്ന് പതഞ്ജലി സഹ സ്ഥാപകൻ അവകാശപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആയുർവേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ കന്പനി ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും പതഞ്ജലി സിഇഒ പറയുന്നു.
ബാലകൃഷ്ണയും ബാബ രാംദേവവുമാണ് പതഞ്ജലിയുടെ സ്ഥാപകർ. കോറോണിൽ എന്ന പേരിലാണ് പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്ന് പുറത്തിറങ്ങുകയെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ലിനിക്കൽ പരിശോധന നടത്തിയതിന്റെ ഫലങ്ങൾ അടുത്തുതന്നെ പതഞ്ജലി പുറത്തുവിടുമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. സർക്കാർ നിർദേശങ്ങൾക്കനുസരിച്ചാണ് പരിശോധനകൾ നടത്തിയതെന്നും പരീക്ഷണങ്ങൾ 80 ശതമാനം വിജയം കൈവരിച്ചെന്നും ബാലകൃഷ്ണ പറഞ്ഞു.
അഞ്ചു മുതൽ 14 ദിവസത്തിനുള്ളിൽ ഈ വാക്സിൻ ഉപയോഗിച്ച് കോവിഡ് ഭേദമാക്കാനാകുമെന്ന് പതഞ്ജലി സഹ സ്ഥാപകൻ അവകാശപ്പെട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആയുർവേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ കന്പനി ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും പതഞ്ജലി സിഇഒ പറയുന്നു.
ബാലകൃഷ്ണയും ബാബ രാംദേവവുമാണ് പതഞ്ജലിയുടെ സ്ഥാപകർ. കോറോണിൽ എന്ന പേരിലാണ് പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്ന് പുറത്തിറങ്ങുകയെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.