മുംബൈ: പ്രയക്കെടുതി നേരിട്ട കാലത്ത് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത് കേരളത്തിനു കൈയയച്ചു സഹായം നൽകിയിരുന്നു. കേരളം പ്രളയത്തെ നേരിടുകയാണെന്നും എന്നാൽ തനിക്ക് സഹായിക്കാൻ കഴിയില്ലെന്നും പറഞ്ഞ ആരാധകന്റെ പേരിൽ ഒരുകോടി രൂപയാണ് സുശാന്ത് സിംഗ് അയച്ചുകൊടുത്തത്.
സുഷാന്തിന്റെ ഒരു പോസ്റ്റിന് താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകന്റെ കുറിപ്പാണ് സഹായത്തിനു കാരണമായത്."പ്രളയദുരിതത്തിൽ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കൈയിൽ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും... പറയൂ... എന്നായിരുന്നു ആരാധകൻ കമന്റ് ചെയ്തത്.
ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയെത്തി. താങ്കളുടെ പേരിൽ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതിന്റെ ഫോട്ടോ ഷെയർ ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്തു.
സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങൾക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോർത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോൾ തന്നെയാണ് അത് നിങ്ങൾ നൽകിയത്. ഒരുപാട് സ്നേഹം.. എന്റെ കേരളം- എന്നായിരുന്നു സുശാന്ത് പിന്നീട് കുറിച്ചത്.
സുഷാന്തിന്റെ ഒരു പോസ്റ്റിന് താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകന്റെ കുറിപ്പാണ് സഹായത്തിനു കാരണമായത്."പ്രളയദുരിതത്തിൽ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കൈയിൽ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും... പറയൂ... എന്നായിരുന്നു ആരാധകൻ കമന്റ് ചെയ്തത്.
ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയെത്തി. താങ്കളുടെ പേരിൽ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതിന്റെ ഫോട്ടോ ഷെയർ ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്തു.
സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങൾക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോർത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോൾ തന്നെയാണ് അത് നിങ്ങൾ നൽകിയത്. ഒരുപാട് സ്നേഹം.. എന്റെ കേരളം- എന്നായിരുന്നു സുശാന്ത് പിന്നീട് കുറിച്ചത്.