ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹർഷ(12)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. പഠനത്തെ ചൊല്ലി അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു.
എന്നാൽ അമ്മയുടെ മാനസികപീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. അമ്മ നേരെത്തെയും കുട്ടിയെ മർദ്ദിക്കുമായിരുന്നതായും നാട്ടുകാർ പറഞ്ഞു. നേരത്തെ അമ്മയ്ക്കെതിരെ കുട്ടി പങ്ക് പോലീസിൽ പരാതി നൽകിയിരുന്നു.
തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ അമ്മയുടെ മാനസികപീഡനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. അമ്മ നേരെത്തെയും കുട്ടിയെ മർദ്ദിക്കുമായിരുന്നതായും നാട്ടുകാർ പറഞ്ഞു. നേരത്തെ അമ്മയ്ക്കെതിരെ കുട്ടി പങ്ക് പോലീസിൽ പരാതി നൽകിയിരുന്നു.
തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.