തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിൽ ഇതുസംബന്ധിച്ച് നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. സുരക്ഷ മുൻ നിർത്തിയാണ് പരിശോധന ആവശ്യപ്പെട്ടത്. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണ്. കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. സുരക്ഷ മുൻ നിർത്തിയാണ് പരിശോധന ആവശ്യപ്പെട്ടത്. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണ്. കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.