തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനത്തിന്റെ വക്കിലാണ് കേരളം. എന്നാൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ വലിയ പ്രശ്നങ്ങളില്ല. സന്പർക്കത്തിലൂടെയുള്ള രോഗപ്പകർച്ച കുറവാണെന്നും മന്ത്രി പറഞ്ഞു.
ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിലും മന്ത്രി വിശദീകരണം നൽകി. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. സുരക്ഷ മുൻ നിർത്തിയാണ് പരിശോധന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്ചയേ ഉണ്ടാകുകയുള്ളു. കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്നും കെ.കെ. ശൈലജ പറഞ്ഞു.
വിപത്ത് വരുന്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കണം. ചെറിയ ബുദ്ധിമുട്ടുകൾ പോലും പ്രതിപക്ഷം പർവതീകരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും മന്ത്രി വിമർശിച്ചു.
ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിലും മന്ത്രി വിശദീകരണം നൽകി. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. സുരക്ഷ മുൻ നിർത്തിയാണ് പരിശോധന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്ചയേ ഉണ്ടാകുകയുള്ളു. കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനമെന്നും കെ.കെ. ശൈലജ പറഞ്ഞു.
വിപത്ത് വരുന്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കണം. ചെറിയ ബുദ്ധിമുട്ടുകൾ പോലും പ്രതിപക്ഷം പർവതീകരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും മന്ത്രി വിമർശിച്ചു.