ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെയുള്ള സാന്പത്തിക പ്രത്യാഘാതം സംബന്ധിച്ച ആശങ്കകൾക്കിടയിൽ അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണിയിലെ ഇടിവ് തുടരുന്നു. തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിക്കുകയും ചെയ്യുന്നുണ്്ട്.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി 15 ദശലക്ഷം ആളുകൾക്കൂടി പുതുതായി അപേക്ഷ നൽകിയതും വൈറസ് രോഗികളുടെ എണ്ണം രണ്ട് മില്ല്യണ്‍ കവിഞ്ഞതും വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.
വൈറസ് ബാധ ഗണ്യമായി കുറയുകയും, ലോക്ക് ഡൗണ്‍ ഇളവുകൾ കൂടുതൽ പ്രഖ്യാപിക്കുന്നതോടെ മാത്രമേ സന്പത്തിന്റെ ഒഴുക്ക് കൂടുകയും തൽഫലമായി വിപണി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും വ്യാപക പ്രചരണം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ചകളിൽ വിപണിയിൽ നേരിയ ഉണർവ്വ് രേക്ഷപ്പെടുത്തി.
എന്നാൽ, കോവിഡ് പ്രത്യാഘാതങ്ങൾ എത്രത്തോളം ഉണ്ടാകുമെന്ന് വിലയിരുത്താൻ ജനങ്ങൾ അതതു ദിവസങ്ങളിലെ വാർത്തകളെ ആശ്രയിക്കുന്ന സ്ഥിതി വന്നതോടെ രാവിലെ എല്ലാ വിപണികളിലും തകർച്ച പ്രകടമാകാൻ തുടങ്ങി.
അതിനിടെയാണ്, വെറും 12 ആഴ്ചയ്ക്കുള്ളിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി 44 ദശലക്ഷത്തിലധികം ആളുകളാണ് അപേക്ഷ സമർപ്പിച്ചതെന്ന കണക്കുകളും പുറത്ത് വന്നത്.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി 15 ദശലക്ഷം ആളുകൾക്കൂടി പുതുതായി അപേക്ഷ നൽകിയതും വൈറസ് രോഗികളുടെ എണ്ണം രണ്ട് മില്ല്യണ്‍ കവിഞ്ഞതും വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.
വൈറസ് ബാധ ഗണ്യമായി കുറയുകയും, ലോക്ക് ഡൗണ്‍ ഇളവുകൾ കൂടുതൽ പ്രഖ്യാപിക്കുന്നതോടെ മാത്രമേ സന്പത്തിന്റെ ഒഴുക്ക് കൂടുകയും തൽഫലമായി വിപണി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും വ്യാപക പ്രചരണം നടന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ആഴ്ചകളിൽ വിപണിയിൽ നേരിയ ഉണർവ്വ് രേക്ഷപ്പെടുത്തി.
എന്നാൽ, കോവിഡ് പ്രത്യാഘാതങ്ങൾ എത്രത്തോളം ഉണ്ടാകുമെന്ന് വിലയിരുത്താൻ ജനങ്ങൾ അതതു ദിവസങ്ങളിലെ വാർത്തകളെ ആശ്രയിക്കുന്ന സ്ഥിതി വന്നതോടെ രാവിലെ എല്ലാ വിപണികളിലും തകർച്ച പ്രകടമാകാൻ തുടങ്ങി.
അതിനിടെയാണ്, വെറും 12 ആഴ്ചയ്ക്കുള്ളിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി 44 ദശലക്ഷത്തിലധികം ആളുകളാണ് അപേക്ഷ സമർപ്പിച്ചതെന്ന കണക്കുകളും പുറത്ത് വന്നത്.