ബെയ്ജിംഗ്: ആഗോള വ്യാപകമായി പിടിമുറുക്കുന്ന കോവിഡ് മഹാമാരിയെ രാജ്യത്തു നിന്ന് തുരത്താനായതിന്റെ ആശ്വാസത്തിലായിരുന്നു ചൈന. എന്നാൽ കഴിഞ്ഞ ദിവസം ബെയ്ജിംഗിൽ വീണ്ടും കോവിഡ് സ്്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനം കർശന ലോക്ക്ഡൗണിലേക്ക് നീങ്ങി.
ബെയ്ജിംഗിലെ ഒരു ചന്തയിലാണ് 50 ദിവസത്തിനിടയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാലാണ്് ആശങ്ക വർധിച്ചത്. ഇതോടെ കർശന അടച്ചിടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ഷിൻഫാദി ചന്തയിലെ 517 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 45 പേരുടെ പരിശോധനാഫലം ഇതിനോടകം പുറത്തു വന്നു. എല്ലാം നെഗറ്റീവ്. ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. ഇവിടുത്തെ 10,000ലേറെപ്പേർക്ക് അടിയന്തിര പരിശോധനകൾ നടത്തുമെന്നാണ്് അധികൃതർ അറിയിച്ചിട്ടുള്ളത.
ഷിൻഫാദിക്ക് സമീപമുള്ള മറ്റ് 11 ഇടങ്ങളിലും കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ബെയ്ജിംഗിലെ ഒരു ചന്തയിലാണ് 50 ദിവസത്തിനിടയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാലാണ്് ആശങ്ക വർധിച്ചത്. ഇതോടെ കർശന അടച്ചിടൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ഷിൻഫാദി ചന്തയിലെ 517 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 45 പേരുടെ പരിശോധനാഫലം ഇതിനോടകം പുറത്തു വന്നു. എല്ലാം നെഗറ്റീവ്. ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. ഇവിടുത്തെ 10,000ലേറെപ്പേർക്ക് അടിയന്തിര പരിശോധനകൾ നടത്തുമെന്നാണ്് അധികൃതർ അറിയിച്ചിട്ടുള്ളത.
ഷിൻഫാദിക്ക് സമീപമുള്ള മറ്റ് 11 ഇടങ്ങളിലും കർശന ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്.