തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി ഭക്ഷണ വിതരണക്കാർ നടത്തുന്ന സമരം മൂന്നാം ദിവസത്തിലെത്തി. എന്നാൽ, വിഷയത്തിൽ ഇതുവരെ മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറായിട്ടില്ല. ജീവനക്കാരുടെ ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് സമരത്തിനു കാരണം.
3000ലേറെ ഡെലിവറി ജീവനക്കാർ സമരത്തിലായതോടെ തിരുവനന്തപുരംം ജില്ലയിലെ സ്വിഗ്ഗി ആപ് സേവനങ്ങൾ നിലച്ചിരിക്കുകയാണ്. കോവിഡ് സാന്പത്തിക പ്രതിസന്ധിയേത്തുടർന്നാണ് ആനുകൂല്യങ്ങൾ വൈട്ടിക്കുറച്ചതെന്നും ജീവനക്കാർ സഹകരിക്കണമെന്നുമാണ് മാനേജ്മെന്റ് നിലപാട്.
3000ലേറെ ഡെലിവറി ജീവനക്കാർ സമരത്തിലായതോടെ തിരുവനന്തപുരംം ജില്ലയിലെ സ്വിഗ്ഗി ആപ് സേവനങ്ങൾ നിലച്ചിരിക്കുകയാണ്. കോവിഡ് സാന്പത്തിക പ്രതിസന്ധിയേത്തുടർന്നാണ് ആനുകൂല്യങ്ങൾ വൈട്ടിക്കുറച്ചതെന്നും ജീവനക്കാർ സഹകരിക്കണമെന്നുമാണ് മാനേജ്മെന്റ് നിലപാട്.