തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകളും ദർശനവും താത്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച ദർശനം അനുവദിക്കില്ല. ശനിയാഴ്ചയിലേക്ക് ബുക്ക് ചെയ്ത രണ്ടു വിവാഹങ്ങൾ മാത്രം നടത്തും.
ഈ മാസം 15-ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭിമുഖവും റദ്ദാക്കിയതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേകാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താത്കാലികമായി വീണ്ടും അടച്ചത്.
ജൂണ്‍ 22 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്താനും ഭരണസമിതി യോഗത്തിൽ തീരുമാനമായി.
ഈ മാസം 15-ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭിമുഖവും റദ്ദാക്കിയതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേകാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താത്കാലികമായി വീണ്ടും അടച്ചത്.
ജൂണ്‍ 22 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്താനും ഭരണസമിതി യോഗത്തിൽ തീരുമാനമായി.