അമരാവതി: ഇഎസ്ഐ മെഡിക്കൽ പർച്ചേസ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയടക്കം ആറു പേർ അറസ്റ്റിൽ. ടിഡിപി എംഎൽഎയും ആന്ധ്ര പ്രദേശ് മുൻ മന്ത്രിയുമായ കെ. അച്ചനായിഡുവാണ് അറസ്റ്റിലായ നേതാവ്. വെള്ളിയാഴ്ച അഴിമതി വിരുദ്ധ വിഭാഗമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇഎസ്ഐ മെഡിക്കൽ പർച്ചേസുമായി ബന്ധപ്പെട്ട് 150 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ശ്രീകാകുളത്തെ വീട്ടിൽനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ടിഡിപി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു നായിഡു. 2014 മുത 2019 വരെ നടത്തിയ ഇഎസ്ഐ പർച്ചേസുകളിൽ വലിയ തോതിൽ വെട്ടിപ്പ് കണ്ടെത്തിയതായി അഴിമതി വിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്ടർ രവി കുമാർ അറിയിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇഎസ്ഐ മെഡിക്കൽ പർച്ചേസുമായി ബന്ധപ്പെട്ട് 150 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആരോപണം. ശ്രീകാകുളത്തെ വീട്ടിൽനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ടിഡിപി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു നായിഡു. 2014 മുത 2019 വരെ നടത്തിയ ഇഎസ്ഐ പർച്ചേസുകളിൽ വലിയ തോതിൽ വെട്ടിപ്പ് കണ്ടെത്തിയതായി അഴിമതി വിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്ടർ രവി കുമാർ അറിയിച്ചു.