തിരുവനന്തപുരം: നികുതി റിട്ടേണ്‍ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവുകൾ അനുവദിച്ചു. 2017 ജൂലൈ മുതൽ 2020 ജനുവരി വരെ ഫയൽ ചെയ്യാത്തവർക്കാണ് റിട്ടേണ്‍ ഫയൽ ചെയ്യാൻ ജിഎസ്ടി കൗണ്‍സിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് 10,000 എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം കുടിശിക റിട്ടേണ്‍ ഫയൽ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കോവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള ലേറ്റ് ഫീസ്, പലിശ ഇളവുകൾ 2020 സെപ്റ്റംബർ വരെ നീട്ടാനും യോഗം തീരുമാനിച്ചു.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയിരുന്ന ഈ ഇളവ് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ലഭിക്കും. വിപരീത നികുതി ഘടനയുള്ള തുണിത്തരം, പാദരക്ഷ, വളം എന്നിവയുടെ നികുതി ഉയർത്തണമെന്ന വിഷയത്തിൽ കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചതിനെ തുടർന്ന് പിന്നീട് ചർച്ച ചെയ്യാനായി മാറ്റി.
2017-18ൽ നീക്കിയിരിപ്പ് ഐജിഎസ്ടി സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതിനു പകരം കണ്‍സോളിഡേറ്റഡ് ഫണ്ടിൽ ചേർത്ത നടപടി തിരുത്തുന്നതിനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. 32,000 കോടി രൂപയോളം സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. 17,000 കോടി ഇനിയും നൽകാനുണ്ട്. മന്ത്രിമാരുടെ ഒരു സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡെവൊല്യൂഷൻ, കോന്പൻസേഷൻ കണക്കുകൾ പരിശോധിച്ച് ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട തുക കണക്കാക്കും.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജിഎസ്ടി നഷ്ടപരിഹാര തുക നൽകുന്നതിന് ജിഎസ്ടി കൗണ്‍സിൽ തുക കടമെടുക്കുന്നതും കോന്പൻസേഷൻ സെസ് പിരിക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യാൻ ജൂലൈ പകുതിയോടെ കൗണ്‍സിൽ വീണ്ടും ചേരും. അതിനു മുന്‍പ് സംസ്ഥാനങ്ങൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൗണ്‍സിലിനെ അറിയിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് 10,000 എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം കുടിശിക റിട്ടേണ്‍ ഫയൽ ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് കോവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള ലേറ്റ് ഫീസ്, പലിശ ഇളവുകൾ 2020 സെപ്റ്റംബർ വരെ നീട്ടാനും യോഗം തീരുമാനിച്ചു.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയിരുന്ന ഈ ഇളവ് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും ലഭിക്കും. വിപരീത നികുതി ഘടനയുള്ള തുണിത്തരം, പാദരക്ഷ, വളം എന്നിവയുടെ നികുതി ഉയർത്തണമെന്ന വിഷയത്തിൽ കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചതിനെ തുടർന്ന് പിന്നീട് ചർച്ച ചെയ്യാനായി മാറ്റി.
2017-18ൽ നീക്കിയിരിപ്പ് ഐജിഎസ്ടി സംസ്ഥാനങ്ങൾക്കു വീതം വയ്ക്കുന്നതിനു പകരം കണ്‍സോളിഡേറ്റഡ് ഫണ്ടിൽ ചേർത്ത നടപടി തിരുത്തുന്നതിനുള്ള തീരുമാനത്തെ കേരളം സ്വാഗതം ചെയ്തു. 32,000 കോടി രൂപയോളം സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. 17,000 കോടി ഇനിയും നൽകാനുണ്ട്. മന്ത്രിമാരുടെ ഒരു സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡെവൊല്യൂഷൻ, കോന്പൻസേഷൻ കണക്കുകൾ പരിശോധിച്ച് ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട തുക കണക്കാക്കും.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ജിഎസ്ടി നഷ്ടപരിഹാര തുക നൽകുന്നതിന് ജിഎസ്ടി കൗണ്‍സിൽ തുക കടമെടുക്കുന്നതും കോന്പൻസേഷൻ സെസ് പിരിക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യാൻ ജൂലൈ പകുതിയോടെ കൗണ്‍സിൽ വീണ്ടും ചേരും. അതിനു മുന്‍പ് സംസ്ഥാനങ്ങൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൗണ്‍സിലിനെ അറിയിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.