തൃശൂർ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു തൃശൂരിൽ അപകടകരമായ സാഹചര്യമില്ലെന്നു മന്ത്രി എ.സി. മൊയ്തീൻ. അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ സാമൂഹിക വ്യാപനം ഇതുവരെ സംഭവിച്ചിട്ടില്ല. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുടെ ആവശ്യകതയില്ല എന്നാണു യോഗം വിലയിരുത്തിയത്. നിലവിൽ ജില്ലയിൽ അപകടകരമായ സാഹചര്യം ഇല്ല. അതിനാൽ ജില്ലയിൽ സന്പൂർണ ലോക്ക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
വ്യാഴാഴ്ച മാത്രം ജില്ലയിൽ 25 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു ശതമാനം പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ കണ്ടെത്തിയത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. നിലവിൽ 204 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിൽ സാമൂഹിക വ്യാപനം ഇതുവരെ സംഭവിച്ചിട്ടില്ല. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുടെ ആവശ്യകതയില്ല എന്നാണു യോഗം വിലയിരുത്തിയത്. നിലവിൽ ജില്ലയിൽ അപകടകരമായ സാഹചര്യം ഇല്ല. അതിനാൽ ജില്ലയിൽ സന്പൂർണ ലോക്ക്ഡൗണിന്റെ ആവശ്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
വ്യാഴാഴ്ച മാത്രം ജില്ലയിൽ 25 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു ശതമാനം പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ കണ്ടെത്തിയത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. നിലവിൽ 204 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.