എറണാകുളം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ കൂടുതലായി എത്തുന്ന ജില്ലയിലെ ഗോഡൗണുകളിൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.
ഇതിന്റെ ഭാഗമായി എറണാകുളം ഉദയനഗറിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തും. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ നടപ്പാക്കിയതിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇവിടെയും കൊണ്ടുവരിക. അന്യ സംസ്ഥാനങ്ങളിൽനിന്നു ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാൻ അനുവദിക്കില്ല.
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളിൽനിന്നു വള്ളവുമായി എത്തുന്ന പരന്പരാഗത മത്സ്യബന്ധന തൊഴിലാളികളെയും നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു.
നൂറു കണക്കിന് മത്സ്യബന്ധന തൊഴിലാളികളാണ് അനുവാദമില്ലാതെ മുനന്പം ഹാർബറിൽ ഉൾപ്പടെ മത്സ്യങ്ങളുമായി എത്തുന്നത്. ആരോഗ്യവകുപ്പും പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും. പ്രദേശത്ത് ആൾക്കൂട്ടമുണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി കോർപ്പറേഷനിലെ 60-ാം ഡിവിഷനെ പട്ടികയിൽനിന്ന് ഒഴിവാക്കാനായി കളക്ടർ സംസ്ഥാന സർക്കാരിനു ശിപാർശ നൽകിയതായും മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി എറണാകുളം ഉദയനഗറിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തും. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ നടപ്പാക്കിയതിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇവിടെയും കൊണ്ടുവരിക. അന്യ സംസ്ഥാനങ്ങളിൽനിന്നു ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാൻ അനുവദിക്കില്ല.
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളിൽനിന്നു വള്ളവുമായി എത്തുന്ന പരന്പരാഗത മത്സ്യബന്ധന തൊഴിലാളികളെയും നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു.
നൂറു കണക്കിന് മത്സ്യബന്ധന തൊഴിലാളികളാണ് അനുവാദമില്ലാതെ മുനന്പം ഹാർബറിൽ ഉൾപ്പടെ മത്സ്യങ്ങളുമായി എത്തുന്നത്. ആരോഗ്യവകുപ്പും പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും. പ്രദേശത്ത് ആൾക്കൂട്ടമുണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി കോർപ്പറേഷനിലെ 60-ാം ഡിവിഷനെ പട്ടികയിൽനിന്ന് ഒഴിവാക്കാനായി കളക്ടർ സംസ്ഥാന സർക്കാരിനു ശിപാർശ നൽകിയതായും മന്ത്രി അറിയിച്ചു.