ന്യൂഡൽഹി: ആസാം എണ്ണക്കിണർ സ്ഫോടനം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. സമിതിയോട് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം.
എസ്.സി.എൽ. ദാസ് ( ഡിജി ഓഫ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺ), ബി.സി. ബോറ (ഒഎൻജിസി മുൻ ചെയർമാൻ), ടി.കെ. സെൻഗുപ്ത (ഒഎൻജിസി മുൻ ഡയറക്ടർ) എന്നിവരാണ് സമിതി അംഗങ്ങൾ.
ആസാമിൽ തിൻസുകിയ ജില്ലയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ബാഘ്ജാൻ എണ്ണക്കിണറിനാണ് തീപിടിച്ചത്. തീ ആളിപ്പടർന്നതോടെ സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മേയ് 27 മുതൽ കിണറിൽനിന്നു വാതകം ചോരുന്നുണ്ടായിരുന്നു. ദിബ്രു-സയിഖോവ ദേശീയ പാർക്കിനു സമീപത്താണ് എണ്ണക്കിണർ.
എസ്.സി.എൽ. ദാസ് ( ഡിജി ഓഫ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺ), ബി.സി. ബോറ (ഒഎൻജിസി മുൻ ചെയർമാൻ), ടി.കെ. സെൻഗുപ്ത (ഒഎൻജിസി മുൻ ഡയറക്ടർ) എന്നിവരാണ് സമിതി അംഗങ്ങൾ.
ആസാമിൽ തിൻസുകിയ ജില്ലയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ബാഘ്ജാൻ എണ്ണക്കിണറിനാണ് തീപിടിച്ചത്. തീ ആളിപ്പടർന്നതോടെ സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മേയ് 27 മുതൽ കിണറിൽനിന്നു വാതകം ചോരുന്നുണ്ടായിരുന്നു. ദിബ്രു-സയിഖോവ ദേശീയ പാർക്കിനു സമീപത്താണ് എണ്ണക്കിണർ.