തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ വീണ്ടും ആത്മഹത്യ. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് മുരുകേശന്റെ മരണം.
കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് തിരികെയെത്തിയ ആളാണ്.
നേരത്തെ, ഇവിടെ കോവിഡ് ചികിത്സയിലിരുന്ന യുവാവ് ഐസലേഷൻ വാർഡിൽ തൂങ്ങിമരിച്ചിരുന്നു. ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച ഐസലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയി ഇയാൾ കഐസ്ആർടിസി ബസിൽ കയറി സ്വദേശമായ ആനാടെത്തിയിരുന്നു. നാട്ടുകാർ കണ്ടെത്തി പോലീസിന്റെ സഹായത്തോടെ തിരികെയെത്തിക്കുകയായിരുന്നു.
കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് തിരികെയെത്തിയ ആളാണ്.
നേരത്തെ, ഇവിടെ കോവിഡ് ചികിത്സയിലിരുന്ന യുവാവ് ഐസലേഷൻ വാർഡിൽ തൂങ്ങിമരിച്ചിരുന്നു. ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച ഐസലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയി ഇയാൾ കഐസ്ആർടിസി ബസിൽ കയറി സ്വദേശമായ ആനാടെത്തിയിരുന്നു. നാട്ടുകാർ കണ്ടെത്തി പോലീസിന്റെ സഹായത്തോടെ തിരികെയെത്തിക്കുകയായിരുന്നു.