മുംബൈ: മഹാരാഷ്ട്രയിൽ സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് സർക്കാർ. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കവെയാണ് ആരോഗ്യമന്ത്രി രാജേഷ് തോപ്പിന്റെ അവകാശവാദം.
സമൂഹവ്യാപനം സംഭവിച്ചിരുന്നെങ്കിൽ 20 മുതൽ 40 ശതമാനം വരെ രോഗികളെയും കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രി, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 90,767 പേരുടെയും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്നും അവകാശപ്പെട്ടു.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. 90,787 പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3289 പേർ മരിച്ചു.
സമൂഹവ്യാപനം സംഭവിച്ചിരുന്നെങ്കിൽ 20 മുതൽ 40 ശതമാനം വരെ രോഗികളെയും കണ്ടെത്താൻ കഴിയുമായിരുന്നില്ലെന്ന് അവകാശപ്പെട്ട ആരോഗ്യമന്ത്രി, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 90,767 പേരുടെയും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞെന്നും അവകാശപ്പെട്ടു.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. 90,787 പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3289 പേർ മരിച്ചു.