തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷവും കഴിഞ്ഞ് കുതിക്കുന്നു. നിലവിൽ 2,10,592 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. 2,08,748 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 1844 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 93,475 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 24,508 സാന്പിളുകൾ ശേഖരിച്ചതിൽ 22,950 സാന്പിളുകൾ നെഗറ്റീവായി. 6,364 റിപ്പീറ്റ് സാന്പിൾ ഉൾപ്പെടെ ആകെ 1,31,006 സാന്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് കാലത്ത് 2,07,194 പേരാണ് സംസ്ഥാനത്ത് ആകെ എത്തിയത്. ഇതിൽ എയർപോർട്ട് വഴി വന്ന 53,545 പേരും സീപോർട്ട് വഴി വന്ന 1621 പേരും ചെക്ക്പോസ്റ്റ് വഴി വന്ന 1,28,732 പേരും റെയിൽവേ വഴി വന്ന 23,296 പേരും ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 93,475 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 24,508 സാന്പിളുകൾ ശേഖരിച്ചതിൽ 22,950 സാന്പിളുകൾ നെഗറ്റീവായി. 6,364 റിപ്പീറ്റ് സാന്പിൾ ഉൾപ്പെടെ ആകെ 1,31,006 സാന്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് കാലത്ത് 2,07,194 പേരാണ് സംസ്ഥാനത്ത് ആകെ എത്തിയത്. ഇതിൽ എയർപോർട്ട് വഴി വന്ന 53,545 പേരും സീപോർട്ട് വഴി വന്ന 1621 പേരും ചെക്ക്പോസ്റ്റ് വഴി വന്ന 1,28,732 പേരും റെയിൽവേ വഴി വന്ന 23,296 പേരും ഉൾപ്പെടുന്നു.