തിരുവനന്തപുരം: ശബരിമല നട തുറക്കുന്ന വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡ് ഭാരവാഹികളെയും ശബരിമല തന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ യോഗം വിളിച്ചത്. ഉത്സവം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് തന്ത്രിയിൽനിന്നും കത്തൊന്നും ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡും അറിയിച്ചതായി മന്ത്രി വിശദമാക്കി.
നിലവിൽ കോവിഡ് വ്യാപനം തടയുക എന്നതാണ് സർക്കാരിന്റെ പ്രധാനലക്ഷ്യം. ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാരിന് യാതോരു പിടിവാശിയുമില്ല. ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേർത്തു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ യോഗം വിളിച്ചത്. ഉത്സവം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് തന്ത്രിയിൽനിന്നും കത്തൊന്നും ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡും അറിയിച്ചതായി മന്ത്രി വിശദമാക്കി.
നിലവിൽ കോവിഡ് വ്യാപനം തടയുക എന്നതാണ് സർക്കാരിന്റെ പ്രധാനലക്ഷ്യം. ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാരിന് യാതോരു പിടിവാശിയുമില്ല. ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കടകംപള്ളി കൂട്ടിച്ചേർത്തു.