+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലു മണിക്കൂറിൽ 531 കിലോമീറ്റർ; തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ

തിരുവനന്തപുരം: തിരുവനന്തപുരംകാസർഗോഡ് നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽപാതയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. സിസ്ട്ര സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിനും അല
നാലു മണിക്കൂറിൽ 531 കിലോമീറ്റർ; തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് നിർദ്ദിഷ്ട സിൽവർ ലൈൻ റെയിൽപാതയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. സിസ്ട്ര സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്‍റിനുമാണ് അംഗീകാരം നൽകിയത്.

പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താൻ ധനകാര്യ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവരെ സമീപിക്കുന്നതിന് കെറെയിലിന് നിർദേശം നൽകി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ജെഐസിഎ, കഐഫ്ഡബ്ല്യൂ, എഡിബി, എഐഐബി എന്നീ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ കെറെയിലിന് അനുവാദം നൽകി.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 531 കിലോമീറ്റർ ദൂരത്തിലാണ് പാത നിർമിക്കുക. മണിക്കൂറിൽ 180 മുതൽ 200 കി.മീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിൽ കാസർഗോഡും എത്തിച്ചേരാം.

ഒന്പതു ബോഗികളിലായി 645 പേർക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടുതരം ക്ലാസുകൾ ഉണ്ടാകും. 2025 ഓടെ പദ്ധതി പൂർത്തിയാകും. കൊച്ചി എയർപ്പോർട്ട് ഉൾപ്പെടെ 11 സ്റ്റേഷനുകൾ ഉണ്ടാകും.
More in Latest News :