പത്തനംതിട്ട: ശബരിമല ഉത്സവം നടത്താനും ദർശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായം കേട്ടശേഷമാണെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ അനുവദിക്കേണ്ടെന്ന തന്ത്രിയുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു ബോർഡ്.
തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ബോർഡ് നിലപാട് അറിയിച്ചത് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. രണ്ട് തന്ത്രിമാരുമായും സംസാരിച്ചിരുന്നു. ആരും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടില്ല. രണ്ട് ദിവസം മുൻപ് തന്ത്രി മഹേഷ് മോഹനര് ചില സംശയങ്ങൾ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ ഇതുവരെ തന്ത്രിയുടെ കത്ത് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തുനൽകിയത്. മിഥുനമാസ പൂജയ്ക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെയാണ് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിരിക്കുന്നത്.
ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് കത്തിൽ തന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടാകും.
അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ബോർഡ് നിലപാട് അറിയിച്ചത് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. രണ്ട് തന്ത്രിമാരുമായും സംസാരിച്ചിരുന്നു. ആരും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടില്ല. രണ്ട് ദിവസം മുൻപ് തന്ത്രി മഹേഷ് മോഹനര് ചില സംശയങ്ങൾ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ ഇതുവരെ തന്ത്രിയുടെ കത്ത് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തുനൽകിയത്. മിഥുനമാസ പൂജയ്ക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെയാണ് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിരിക്കുന്നത്.
ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് കത്തിൽ തന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടാകും.
അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.