+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് വാർഡിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു; മരണം രോഗം ഭേദമായി ആശുപത്രിവിടാനിരിക്കെ

തിരുവനന്തപുരം: മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ജീവനൊടുക്കാൻ ശ്രമിച്ച രോഗി മരിച്ചു. ആനാട് സ്വദേശിയായ യുവാവാണ് മരിച്ചത്. കോവിഡ് ഭേദമായി ആശുപത്രിയിൽനിന്നും
കോവിഡ് വാർഡിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു; മരണം രോഗം ഭേദമായി ആശുപത്രിവിടാനിരിക്കെ
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ജീവനൊടുക്കാൻ ശ്രമിച്ച രോഗി മരിച്ചു. ആനാട് സ്വദേശിയായ യുവാവാണ് മരിച്ചത്. കോവിഡ് ഭേദമായി ആശുപത്രിയിൽനിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം.

തൂങ്ങിമരിക്കാൻ ശ്രമിച്ചയുവാവിനെ ഉടനെ തന്നെ ആശുപത്രി അധികൃതർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് രാവിലെ 11.30 ഓടെ മരിച്ചു.

ചൊവ്വാഴ്ച ആശുപത്രിയിൽനിന്നും കടന്നുകളയാൻ ഇ‍യാൾ ശ്രമിച്ചിരുന്നു. ആശുപത്രിയിൽനിന്നും മുങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി തിരികെ എ ത്തിക്കുകയായിരുന്നു. ഇയാൾ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രണ്ട് സ്രവ പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് വിടുതൽ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് ഇന്നലെ ആശുപത്രിയിൽനിന്നും കടന്ന് കളഞ്ഞത്. നാട്ടുകാർ പിടികൂടി തിരികെ എത്തിച്ച യുവാവ് ഐസലേഷൻ വാർഡിൽ രാവിലെ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല.
More in Latest News :