കൊച്ചി: നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് കപ്പലിൽ നടന്ന ഹാർഡ് ഡിസ്ക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എൻഐഎ പിടികൂടി. കപ്പലിലെ തൊഴിലാളികളായിരുന്ന രാജസ്ഥാൻ, ബീഹാർ സ്വദേശികളാണ് പിടിയിലായത്. ഇവരുമായി എൻഐഎ രണ്ടു സംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തുകയാണ്.
ഒരു വർഷം മുൻപാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന വിമാനവാഹിന കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്ക്കുകൾ കാണാതായത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
5,000ത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചതിനു ശേഷമാണ് പിടികൂടിയവരിലേക്ക് അന്വേഷണം എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക്ക് കൈക്കലാക്കുകയായിരുന്നു. ഇവരിൽ നിന്നും ഹാർഡ് ഡിസ്ക്കിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടെത്തി.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കപ്പലുമായോ കപ്പലിന്റെ സുരക്ഷയുമായോ ബന്ധപ്പെട്ട രേഖകൾ ഹാർഡ് ഡിസ്ക്കിൽ ഇല്ലെന്നാണ് വിവരം.
ഒരു വർഷം മുൻപാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന വിമാനവാഹിന കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്ക്കുകൾ കാണാതായത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
5,000ത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചതിനു ശേഷമാണ് പിടികൂടിയവരിലേക്ക് അന്വേഷണം എത്തിയത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക്ക് കൈക്കലാക്കുകയായിരുന്നു. ഇവരിൽ നിന്നും ഹാർഡ് ഡിസ്ക്കിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടെത്തി.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കപ്പലുമായോ കപ്പലിന്റെ സുരക്ഷയുമായോ ബന്ധപ്പെട്ട രേഖകൾ ഹാർഡ് ഡിസ്ക്കിൽ ഇല്ലെന്നാണ് വിവരം.