ഹൈദരാബാദ്: തെലുങ്കാനയിൽ തെരവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി അഞ്ചോളം ആശുപത്രികളിൽ കയറിയിറങ്ങേണ്ടിവന്ന ബാലികയ്ക്ക് ദാരുണാന്ത്യം. മെദ്ചാൽ ജില്ലയിലെ ആറുവയസുകാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഗുരുതരപരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കൾ ആദ്യം ആദിത്യ ആശുപത്രിയിൽ എത്തി. രണ്ട് മണിക്കൂറിനു ശേഷം കുട്ടിയെ അങ്കുര ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. ഇവിടെ മൂന്നു മണിക്കൂറോളം ചികിത്സയ്ക്കു ശേഷം യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇവിടെ കുട്ടിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ഇതേത്തുടർന്ന് കുട്ടിയെ നിലൂഫർ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുട്ടി മരിക്കുകയും ചെയ്തു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആശുപത്രികൾക്കെതിരെ നടപടി എടുക്കണമെന്ന് ബാലാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
ഗുരുതരപരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കൾ ആദ്യം ആദിത്യ ആശുപത്രിയിൽ എത്തി. രണ്ട് മണിക്കൂറിനു ശേഷം കുട്ടിയെ അങ്കുര ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടു. ഇവിടെ മൂന്നു മണിക്കൂറോളം ചികിത്സയ്ക്കു ശേഷം യശോദ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ഇവിടെ കുട്ടിയെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ഇതേത്തുടർന്ന് കുട്ടിയെ നിലൂഫർ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുട്ടി മരിക്കുകയും ചെയ്തു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആശുപത്രികൾക്കെതിരെ നടപടി എടുക്കണമെന്ന് ബാലാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.