ന്യൂഡൽഹി: കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന കെ.എൻ. ബാലഗോപാലാണ് ഹർജി നൽകിയത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രൻ നടത്തിയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
സിപിഎം നേതാക്കൾ അയ്യപ്പ വിശ്വാസികളല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, പരാമർശങ്ങൾ അയോഗ്യത ഏർപ്പെടുത്തുന്നതിനു പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെ.എൻ. ബാലഗോപാൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
സിപിഎം നേതാക്കൾ അയ്യപ്പ വിശ്വാസികളല്ലെന്നും അവരെ തെരഞ്ഞെടുത്താൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ, പരാമർശങ്ങൾ അയോഗ്യത ഏർപ്പെടുത്തുന്നതിനു പര്യാപ്തമല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെ.എൻ. ബാലഗോപാൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.