വാഷിംഗ്ടൺ ഡിസി: യുഎസിലെ മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിൽ കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അറ്റ്ലാന്റ, കെന്റക്കി, മിഷിഗൺ, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി.
അറ്റ്ലാന്റയിൽ സിഎൻഎൻ ന്യൂസ് ചാനലിന്റെ ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഫസ്റ്റ് അവന്യൂവിൽ പോസ്റ്റ്ഓഫീസ് കത്തിച്ചു. മിഷിഗണിൽ നടന്ന പ്രതിഷേധത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചതായും റിപ്പോർട്ടുകളുണ്ട്. അജ്ഞാതൻ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മിനിയാപോളിസിൽ ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പല കടകൾക്കും തീവയ്ക്കുകയും ചെയ്തിരുന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസർ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ പോലീസ് ഓഫീസർ മുട്ടുകുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്.
അറ്റ്ലാന്റയിൽ സിഎൻഎൻ ന്യൂസ് ചാനലിന്റെ ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഫസ്റ്റ് അവന്യൂവിൽ പോസ്റ്റ്ഓഫീസ് കത്തിച്ചു. മിഷിഗണിൽ നടന്ന പ്രതിഷേധത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചതായും റിപ്പോർട്ടുകളുണ്ട്. അജ്ഞാതൻ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മിനിയാപോളിസിൽ ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പല കടകൾക്കും തീവയ്ക്കുകയും ചെയ്തിരുന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസർ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ പോലീസ് ഓഫീസർ മുട്ടുകുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്.