റിയാദ്: സൗദി അറേബ്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. യമനിലെ ഹൂതി വിമതരാണ് ആക്രമണ ശ്രമത്തിന് പിന്നിലെന്നും അറബ് സഖ്യസേനാ വക്താവ് കേണൽ തുർകി അൽ മാലികി പറഞ്ഞു.
മാർച്ച് അവസാന വാരത്തിന് ശേഷം ആദ്യമായാണ് ഹൂതികളുടെ ആക്രമണശ്രമമുണ്ടാകുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ 24ന് മേഖലയിൽ അറബ് സഖ്യസേന ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
മാർച്ച് അവസാന വാരത്തിന് ശേഷം ആദ്യമായാണ് ഹൂതികളുടെ ആക്രമണശ്രമമുണ്ടാകുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ 24ന് മേഖലയിൽ അറബ് സഖ്യസേന ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.