തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനാവില്ലെന്ന് കേരളം. തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങൾ ചെലവ് പൂർണമായും വഹിക്കണമെന്ന് കേരളം പറയുന്നു. ഇക്കാര്യം അതാത് സംസ്ഥാനങ്ങളെ കേരളം അറിയിച്ചു.
നാട്ടിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് മാതൃസംസ്ഥാനവും അതിഥി സംസ്ഥാനവും ചേർന്ന് നിർവഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ഒരുക്കി നൽകി. മറ്റ് സൗകര്യങ്ങളും നൽകിയിരുന്നു.
നാട്ടിലേക്ക് മടങ്ങുന്നവരെ റെയിൽവെ സ്റ്റേഷൻവരെ എത്തിക്കുന്നതിന്റെ ചെലവ് വഹിക്കാം. എന്നാൽ ട്രെയിൻ ടിക്കറ്റ് നൽകാനാവില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദീകരിച്ച് സുപ്രീം കോടതിയിൽ കേരളം സത്യവാങ്മൂലം നൽകും.
നാട്ടിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് മാതൃസംസ്ഥാനവും അതിഥി സംസ്ഥാനവും ചേർന്ന് നിർവഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദേശം അംഗീകരിക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണവും പാർപ്പിടവും ഒരുക്കി നൽകി. മറ്റ് സൗകര്യങ്ങളും നൽകിയിരുന്നു.
നാട്ടിലേക്ക് മടങ്ങുന്നവരെ റെയിൽവെ സ്റ്റേഷൻവരെ എത്തിക്കുന്നതിന്റെ ചെലവ് വഹിക്കാം. എന്നാൽ ട്രെയിൻ ടിക്കറ്റ് നൽകാനാവില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദീകരിച്ച് സുപ്രീം കോടതിയിൽ കേരളം സത്യവാങ്മൂലം നൽകും.