+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീർ, കലാപം, കോവിഡ്... ടീം മോദിയുടെ ഒന്നാം വാർഷികം

ന്യൂഡൽഹി: മേയ് 30ന് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷം പൂർത്തിയാക്കുകയാണ്. വലിയ ആഘോഷങ്ങളോടെയായിരുന്നു മോദി അധികാരത്തിലേറിയത്. ലോകര
കാഷ്മീർ, കലാപം, കോവിഡ്... ടീം മോദിയുടെ ഒന്നാം വാർഷികം
ന്യൂഡൽഹി: മേയ് 30ന് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷം പൂർത്തിയാക്കുകയാണ്. വലിയ ആഘോഷങ്ങളോടെയായിരുന്നു മോദി അധികാരത്തിലേറിയത്. ലോകരാഷ്ട്ര തലവന്മാരുടെ സാന്നിധ്യത്തിൽ ഉത്സവ അന്തരീക്ഷത്തിലുള്ള അധികാരമേൽക്കൽ. പക്ഷേ, ഒരു വർഷം പിന്നിടുന്പോൾ ആഘോഷങ്ങൾക്കൊന്നും സ്ഥാനമില്ല.

കോവിഡും സന്പത്തിക പ്രതിസന്ധിയുമെല്ലാം ചേർന്ന് രാജ്യം വലിയ പ്രതിബന്ധങ്ങളെ നേരിടുന്പോൾ ഇനിയുള്ള നാലുവർഷം മോദിയെ സംബന്ധിച്ച് നിർണായകമാണ്. ഇമേജ് ബിൽഡ് അപ്പുകൾക്ക് ഇനി സ്ഥാനമില്ല.

ഒന്നാം വാർഷികത്തിൽ സർക്കാർ അവകാശപ്പെടുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം ഡൽഹി കലാപത്തിന്‍റെ ഇരകളും കുടിയേറ്റ തൊഴിലാളികളും നൊമ്പരമായി അവശേഷിക്കുകയാണ്.

പരിഷ്കാരങ്ങളും വിവാദങ്ങളും

ബിജെപിയുടെ ചില പ്രഖ്യാപിത നയങ്ങൾ നടപ്പിലാക്കാൻ ഒരുവർഷ കാലയളവിൽ ടീം മോദിക്ക് കഴിഞ്ഞു. അതെല്ലാം തന്നെ വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതും കാഷ്മീർ വിഭജനവുമെല്ലാം ഞൊടിയിടയിലായിരുന്നു.

പ്രതിപക്ഷത്തിന്‍റെ എതിർപ്പുകളൊന്നും 303 സീറ്റുമായി അധികാരത്തിലെത്തിയ സർക്കാരിന് തെല്ലും ഗൗനിക്കേണ്ടി വന്നില്ല. മുത്തലാക്ക് നിരോധനവും രാമക്ഷേത്ര നിർമാണ നടപടികളും സുപ്രധാനമായ തീരുമാനങ്ങളായിരുന്നു.

എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ 25,000 കോടിയുടെ ഭവന പദ്ധതി, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, പ്രധാനമന്ത്രി കിസാൻ യോജന, പ്രതിരോധ വകുപ്പിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ നിയമനം, റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എന്നിവയും നേട്ടങ്ങളായി സർക്കാർ വാദിക്കുന്നു.

കലാപഭൂമി

ഭരണനേട്ടങ്ങൾ എണ്ണിപ്പറയുന്പോഴും രാജ്യം ഒരു കാലത്തും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത രീതിയിൽ കലാപങ്ങളും ദുരിതങ്ങളുമുണ്ടായി. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് ചോരപ്പുഴയൊഴുകി. ഡൽഹി കലാപഭൂമിയായി. മതത്തിന്‍റെ പേരിൽ ശക്തമായ ചേരിതിരിവുകളുണ്ടായി. ന്യൂനപക്ഷങ്ങൾ ഭയാശങ്കയിലായി. പ്രതിഷേധങ്ങളും കലാപങ്ങളുമൊന്നും കണക്കിലെടുക്കാതെ പൗരത്വ നിയമ ഭേദഗതി ബിൽ കേന്ദ്രം ഒടുവിൽ പാർലമെന്‍റിൽ പാസാക്കി.

ട്രംപിന്‍റെ വരവും നയതന്ത്രങ്ങളും

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം മോദിക്ക് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിൽ വലിയ നേട്ടമാണ് നൽകിയത്. എന്നാൽ പൗരത്വ നിയമത്തിനെതിരായ എതിർപ്പുകളും കലാപങ്ങളുമെല്ലാം അതിന്‍റെ മാറ്റു കുറച്ചു.

ട്രംപ് ഇന്ത്യയിലുള്ളപ്പോൾ ഡൽഹിയിൽ നടന്ന കലാപങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേടായി. ട്രംപിന്‍റെ വരവിനേക്കാൾ ഈ അക്രമ സംഭവങ്ങൾ വാർത്തകളിൽ ഇടം പിടിച്ചത് മോദി- അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടിയായി.

കോവിഡും ഇന്ത്യയും

പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങൾ ഉച്ഛസ്ഥായിലെത്തി നിൽക്കുന്പോഴാണ് ഇന്ത്യയിൽ കോവിഡ് മഹാമാരി പ്രത്യക്ഷപ്പെട്ടത്. അതോടെ കലാപങ്ങളും പൗരത്വ പ്രതിഷേധങ്ങളുമെല്ലാം തൽക്കാലം അവസാനിച്ചു.

എങ്കിലും രാജ്യം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയം നേടി എന്ന വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ല. മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നത് ആശങ്കയായി അവശേഷിക്കുകയാണ്. കോവിഡ് ഭീതി മുന്നിൽ കണ്ട് മോദി മുൻകൂട്ടി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ശ്രദ്ധപിടിച്ചു പറ്റിയെങ്കിലും വേണ്ടത്ര തയാറെടുപ്പില്ലാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായി.

എല്ലാം നഷ്ടപ്പെട്ട അതിഥി തൊഴിലാളികളുടെ ജന്മനാടുകളിലേക്കുള്ള പലായനം ഒന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന്‍റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. നാട്ടിലേക്കുള്ള മടക്കത്തിനിടെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചു കിടക്കുന്ന അതിഥി തൊഴിലാളിയായ അമ്മയുടെ മുന്നിൽ അനാഥയായി നിൽക്കുന്ന ബാലികയുടെ ചിത്രം ഇന്ത്യയുടെ മനസാക്ഷിക്കു നേരേ പിടിക്കുന്ന കണ്ണാടി തന്നെയാണ്. നാലു കോടിയോളം വരുന്ന അതിഥി തൊഴിലാളികളുടെ ദുരിതങ്ങൾ ലോക്ക്ഡൗണിന്‍റെ ബാക്കിപത്രമായി അവശേഷിക്കുന്നു.

അമിത് ഷായുടെ മൗനം

മോദി കഴിഞ്ഞാൽ അമിത് ഷാ എന്നതാണ് ബിജെപിയിലെയും കേന്ദ്ര സർക്കാരിലെയും സ്ഥിതി. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ഷായുടെ ഇടപെടലുകളും നിയമനിർമാണങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ കരുത്തു തെളിയിക്കുന്നതായിരുന്നു. എന്നാൽ കോവിഡ് കാലത്തെ ഷായുടെ മൗനം ഒരുപാട് ചോദ്യം ചെയ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പല സുപ്രധാന കമ്മറ്റികളിലും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ സാന്നിധ്യമുണ്ടാവുകയും ചെയ്തു.

സാന്പത്തിക പാക്കേജ്

കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും നേരിടാൻ 20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപക്ഷേ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് പെട്ടെന്ന് എന്തെങ്കിലും ആശ്വാസം നൽകുമോയെന്ന് കണ്ടറിയണം.

സ്വകാര്യവൽക്കരണവും സാന്പത്തിക പാക്കേജുകളുമൊക്കെ ശരാശരി ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ ഒരു മാറ്റവുണ്ടാക്കാൻ പോകുന്നില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്.

കോവിഡിനു മുന്പു തന്നെ രാജ്യം സാന്പത്തിക മാന്ദ്യത്തിലായിരുന്നു. വളർച്ചാ നിരക്ക് വളരെയേറെ കറഞ്ഞു. തൊഴിലില്ലായ്മ അഞ്ചു ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി. കോവിഡ് കൂടി പിടിമുറിക്കിയതോടെ വളർച്ചാനിരക്ക് മൈനസിലേക്ക് എത്തിയ സമ്പത്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് സർക്കാരിനു മുന്നിലുള്ളത്.

വെല്ലുവിളികൾ

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഇന്ത്യയെ കരകയറ്റുക എന്നതാണ് ശേഷിക്കുന്ന നാല് വർഷത്തിൽ മോദി നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. അതോടൊപ്പം പ്രഖ്യാപിത പദ്ധതികൾ, സാന്പത്തിക പാക്കേജുകളുടെ വിജയകരായ നടപ്പാക്കൽ എന്നിവയെല്ലാം വലിയ കടമ്പകളാണ്.

കോവിഡും കലാപങ്ങളുമൊന്നും തൽക്കാലം മോദി എന്ന പ്രധാനമന്ത്രിയുടെ ജനസമ്മിതിയിൽ ഇടിവു വരുത്തിയിട്ടില്ല. പക്ഷേ കർഷകരും ചെറുകിട തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന വർഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് എത്രത്തോളം കഴിയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ബിജോ ജോ തോമസ്
More in Latest News :