കോട്ടയം: രാഷ്ട്രീയ നേതാവ് എന്നതിലുപരി എം.പി. വീരേന്ദ്രകുമാർ അറിയപ്പെടുന്നത് ചിന്തകനും സാംസ്കാരിക പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും വാഗ്മിയും പ്രസാധകനും പത്രപ്രവർത്തകനുമൊക്കെയായാണ്. വയനാട്ടിൽ പിറന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പടർന്ന അദ്ദേഹം തട്ടകമാക്കിയത് കോഴിക്കോടാണ്. അരനൂറ്റാണ്ടിലധികമായി കോഴിക്കോട് ആസ്ഥാനമാക്കിയായിരുന്നു ബഹുമുഖ പ്രവർത്തനങ്ങൾ.
വിദ്യാർഥിയായിരുന്ന കാലം മുതൽ വിവിധ തലങ്ങളിൽ വീരേന്ദ്രകുമാർ തന്റെ കർമശേഷിയും സർഗപ്രതിഭയും പ്രകടമാക്കിയിരുന്നു. 1936 ജൂലൈ 22ന് കൽപ്പറ്റയിൽ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായാണ് ജനനം. പഠന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നൽകിയത്.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പതാകാ വാഹകനായും, പാര്‍ലമെന്റിലെ മുഴങ്ങുന്ന ശബ്ദമായും അദ്ദേഹം പിന്നീട് ജ്വലിച്ചുനിന്നു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രി, തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി എന്നീ നിലകളിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. കൈലാസയാത്ര, ഹിമഗിരിവിഹാരം, ഹൈമവതഭൂവില്‍ എന്നീ കൃതികള്‍ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ കാണിക്കുന്നതാണ്. രാമന്റെ ദുഖം. ഗാട്ടും കാണാച്ചരടുകളും, ബുദ്ധന്റെ ചിരി തുടങ്ങിയ കൃതികളും പ്രശംസ പിടിച്ചുപറ്റിയവയാണ്.
കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരന് ഏറെക്കാലം ഇടതുപക്ഷത്തോടൊപ്പമാണ് നിലനിന്നിരുന്നത്. 2009ല്‍ കോഴിക്കോട് മണ്ഡലത്തെ ചൊല്ലി മുന്നണി വിടുമ്പോള്‍ അധികകാലം യുഡിഎഫില്‍ നില്‍ക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എഴുതിയെങ്കിലും ഒടുവില്‍ 2018ൽ ഇടതുമുന്നണിയില്‍ തിരിച്ചെത്തി.
വിദ്യാർഥിയായിരുന്ന കാലം മുതൽ വിവിധ തലങ്ങളിൽ വീരേന്ദ്രകുമാർ തന്റെ കർമശേഷിയും സർഗപ്രതിഭയും പ്രകടമാക്കിയിരുന്നു. 1936 ജൂലൈ 22ന് കൽപ്പറ്റയിൽ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായാണ് ജനനം. പഠന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നൽകിയത്.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പതാകാ വാഹകനായും, പാര്‍ലമെന്റിലെ മുഴങ്ങുന്ന ശബ്ദമായും അദ്ദേഹം പിന്നീട് ജ്വലിച്ചുനിന്നു. 1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രി, തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി എന്നീ നിലകളിലുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
കേരളത്തിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. കൈലാസയാത്ര, ഹിമഗിരിവിഹാരം, ഹൈമവതഭൂവില്‍ എന്നീ കൃതികള്‍ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ കാണിക്കുന്നതാണ്. രാമന്റെ ദുഖം. ഗാട്ടും കാണാച്ചരടുകളും, ബുദ്ധന്റെ ചിരി തുടങ്ങിയ കൃതികളും പ്രശംസ പിടിച്ചുപറ്റിയവയാണ്.
കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയക്കാരന് ഏറെക്കാലം ഇടതുപക്ഷത്തോടൊപ്പമാണ് നിലനിന്നിരുന്നത്. 2009ല്‍ കോഴിക്കോട് മണ്ഡലത്തെ ചൊല്ലി മുന്നണി വിടുമ്പോള്‍ അധികകാലം യുഡിഎഫില്‍ നില്‍ക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ എഴുതിയെങ്കിലും ഒടുവില്‍ 2018ൽ ഇടതുമുന്നണിയില്‍ തിരിച്ചെത്തി.