തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. കേരള രാഷ്ടീയത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സാധാരണക്കാരന്റെ പ്രശ്നനങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും കരുത്ത് പകർന്നിട്ടുള്ള ധീരനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല അനുസ്മരിച്ചു.
കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.
എം.പി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാൻ വാക്കുകളില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റെതെന്ന് മന്ത്രി അനുസ്മരിച്ചു.
സാംസ്കാരിക കേരളത്തിന്റെ നഷ്ടമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയും മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും പറഞ്ഞു.
സാധാരണക്കാരന്റെ പ്രശ്നനങ്ങൾ ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും കരുത്ത് പകർന്നിട്ടുള്ള ധീരനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ചെന്നിത്തല അനുസ്മരിച്ചു.
കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാർ. അദ്ദേഹത്തിന്റെ വേര്‍പാടില്‍ തനിക്ക് അഗാധമായ ദുഃഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.
എം.പി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാൻ വാക്കുകളില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റെതെന്ന് മന്ത്രി അനുസ്മരിച്ചു.
സാംസ്കാരിക കേരളത്തിന്റെ നഷ്ടമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയും മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും പറഞ്ഞു.