ന്യൂഡൽഹി: കേരളത്തിന്റെ കോവിഡ് പരിശോധന സംബന്ധിച്ച് താൻ ചൂണ്ടിക്കാട്ടിയ പോരായ്മകളില്‍ ചിലതെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയാറായത് നല്ല കാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജലദോഷപനിയുള്ള രോഗികളുടെ സാന്പിൾ ഇനി മുതല്‍ പരിശോധിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ലെന്ന തന്റെ ആരോപണം ശരിയാണെന്നു കൂടിയാണ് മുഖ്യമന്ത്രി ഇതിലൂടെ സമ്മതിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തിവരുടെ സാന്നിധ്യമാണെന്ന് തോന്നും വിധമാണ് സര്‍ക്കാര്‍ പ്രചാരണം. എന്നാൽ മേയ് 10 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിന് ഉത്തരവാദി പ്രവാസികളാണോ എന്നും അദ്ദേഹം ചോദിച്ചു.
സാന്പിൾ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മൂന്നു ദിവസമായി മുഖ്യമന്ത്രി പറയുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4,550 സാന്പിളുകളാണ് പരിശോധിച്ചത്. പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇല്ലെന്നും കേരളം പറയുന്നു. പിന്നെ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.
രോഗം ആര്‍ക്കെങ്കിലും മറച്ചുവയ്ക്കാനാവുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം അദ്ദേഹത്തിന് കോവിഡ് 19നെക്കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് സൂചിപ്പിക്കുന്നത്. 80 ശതമാനം കോവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അതുതന്നെയാണ് ഇതിന്റെ അപകടവും.
മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇല്ല, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവർക്ക് ബോധപൂർവം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്റെ മറ്റൊരു അപകടമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ കാരണം വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തിവരുടെ സാന്നിധ്യമാണെന്ന് തോന്നും വിധമാണ് സര്‍ക്കാര്‍ പ്രചാരണം. എന്നാൽ മേയ് 10 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിന് ഉത്തരവാദി പ്രവാസികളാണോ എന്നും അദ്ദേഹം ചോദിച്ചു.
സാന്പിൾ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മൂന്നു ദിവസമായി മുഖ്യമന്ത്രി പറയുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 4,550 സാന്പിളുകളാണ് പരിശോധിച്ചത്. പരിശോധനാ കിറ്റുകളുടെ ക്ഷാമം ഇല്ലെന്നും കേരളം പറയുന്നു. പിന്നെ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.
രോഗം ആര്‍ക്കെങ്കിലും മറച്ചുവയ്ക്കാനാവുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം അദ്ദേഹത്തിന് കോവിഡ് 19നെക്കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് സൂചിപ്പിക്കുന്നത്. 80 ശതമാനം കോവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. അതുതന്നെയാണ് ഇതിന്റെ അപകടവും.
മരണം മറച്ചുവയ്ക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇല്ല, പക്ഷേ മരണകാരണം പരിശോധന ഫലം കൈകാര്യം ചെയ്യുന്നവർക്ക് ബോധപൂർവം മറച്ചുവയ്ക്കാനാകും എന്നതാണ് കോവിഡ് 19ന്റെ മറ്റൊരു അപകടമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.