റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച 1644 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. റിയാദ് 611, ജിദ്ദ 360, മക്ക 148, ദമാം 101, ഹൊഫൂഫ് 91, മദീന 50, ഖോബാർ 46, ദഹ്റാൻ 25, തായിഫ് 22, ഹായിൽ 20, അൽ മബ്രാസ് 17, ജുബൈൽ 17, തബൂക് 16, ഖുലൈസ് 15, ഖതീഫ് 13, അബ്ഖൈഖ് 13, നജ്റാൻ 5, ബുറൈദ 4 എന്നിങ്ങനെയാണ് പുതിയ രോഗികൾ.
24 മണിക്കൂറിനുള്ളിൽ 16 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണം 441 ആയി. 24 മണിക്കൂറിനിടയിൽ 3531 പേർക്ക് രോഗമുക്തി നേടാനായി. സൗദിയിൽ ആകെ 7,70,696 കോവിഡ് ടെസ്റ്റുകൾ നടന്നു. 39 ദിവസമായി വീടുകളിലും ക്യാന്പുകളിലും കോവിഡ് ടെസ്റ്റ് നടക്കുന്നുണ്ട്. ഇവിടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 80185 ആയി.
വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കർഫ്യു വ്യവസ്ഥകൾ എടുത്തു കളയാൻ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഞായറാഴ്ച മുതൽ കടുത്ത നിബന്ധനകളോടെ പള്ളികൾ ആരാധനക്കായി തുറന്നു കൊടുക്കാനാണു തീരുമാനം.
24 മണിക്കൂറിനുള്ളിൽ 16 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണം 441 ആയി. 24 മണിക്കൂറിനിടയിൽ 3531 പേർക്ക് രോഗമുക്തി നേടാനായി. സൗദിയിൽ ആകെ 7,70,696 കോവിഡ് ടെസ്റ്റുകൾ നടന്നു. 39 ദിവസമായി വീടുകളിലും ക്യാന്പുകളിലും കോവിഡ് ടെസ്റ്റ് നടക്കുന്നുണ്ട്. ഇവിടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 80185 ആയി.
വ്യാഴാഴ്ച മുതൽ ഘട്ടം ഘട്ടമായി കർഫ്യു വ്യവസ്ഥകൾ എടുത്തു കളയാൻ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഞായറാഴ്ച മുതൽ കടുത്ത നിബന്ധനകളോടെ പള്ളികൾ ആരാധനക്കായി തുറന്നു കൊടുക്കാനാണു തീരുമാനം.