ന്യൂഡൽഹി: ലോക്ക്ഡൗണ്‍ ഇളവ് വന്നതോടെ ബുധനാഴ്ച 460 ആഭ്യന്തര വിമാന സർവീസുകൾ നടത്തിയെന്ന് കേന്ദ്രം. 460 സർവീസുകളിലായി 34,336 പേർ യാത്ര ചെയ്തുവെന്നും വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
രണ്ട് മാസത്തിന്റെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാനസർവീസ് ആരംഭിച്ചത്. തിങ്കളാഴ്ച 428 സർവീസുകളും ചൊവ്വാഴ്ച 445 സർവീസുകളും നടന്നു. ലോക്ക്ഡൗണിനു മുൻപ് പ്രതിദിനം 4.12ലക്ഷം പേരാണ് വിമാന യാത്ര ചെയ്തിരുന്നത്. ഏകദേശം മൂവായിരത്തോളം ആഭ്യന്തര സർവീസുകളാണ് ഉണ്ടായിരുന്നത്.
രണ്ട് മാസത്തിന്റെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാനസർവീസ് ആരംഭിച്ചത്. തിങ്കളാഴ്ച 428 സർവീസുകളും ചൊവ്വാഴ്ച 445 സർവീസുകളും നടന്നു. ലോക്ക്ഡൗണിനു മുൻപ് പ്രതിദിനം 4.12ലക്ഷം പേരാണ് വിമാന യാത്ര ചെയ്തിരുന്നത്. ഏകദേശം മൂവായിരത്തോളം ആഭ്യന്തര സർവീസുകളാണ് ഉണ്ടായിരുന്നത്.