ന്യൂഡൽഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കുടുങ്ങിയ 200 പൗരന്മാരെ ഇന്ത്യ മടക്കിക്കൊണ്ടുവരുന്നു. വ്യാഴാഴ്ച ഇവർ റോഡ് മാർഗം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലേക്ക് മടങ്ങിയവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഹൈക്കമ്മീഷൻ നടപടികൾ സ്വീകരിച്ചിരുന്നു.
മേയ് എട്ടിന് ആദ്യ ബാച്ച് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. 168 വിദ്യാർഥികളുടെ ആദ്യ സംഘമാണ് ധാക്കയിൽനിന്നും ശ്രീനഗറിലെത്തിയത്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിലേക്കും ബംഗ്ലാദേശിൽനിന്ന് പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങിയവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ഹൈക്കമ്മീഷൻ നടപടികൾ സ്വീകരിച്ചിരുന്നു.
മേയ് എട്ടിന് ആദ്യ ബാച്ച് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. 168 വിദ്യാർഥികളുടെ ആദ്യ സംഘമാണ് ധാക്കയിൽനിന്നും ശ്രീനഗറിലെത്തിയത്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ശ്രീനഗർ എന്നിവിടങ്ങളിലേക്കും ബംഗ്ലാദേശിൽനിന്ന് പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.