ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തി കർണാടക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. റെയിൽ-റോഡ്-വ്യോമ മാർഗങ്ങൾക്കു വിലക്ക് ബാധകമാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മേയ് 18-ന് നാലു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കായിരുന്നു വിലക്ക്.
എന്നാൽ പിന്നാലെ കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ അനുവദിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു കേന്ദ്ര നടപടി. ഇതിനു പിന്നാലെയാണ് വിലക്ക് പുതുക്കി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മേയ് 18-ന് നാലു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കായിരുന്നു വിലക്ക്.
എന്നാൽ പിന്നാലെ കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന സർവീസുകൾ അനുവദിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു കേന്ദ്ര നടപടി. ഇതിനു പിന്നാലെയാണ് വിലക്ക് പുതുക്കി കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.