തിരുവനന്തപുരം: ആദ്യദിനം 2.25 ലക്ഷം പേർ മദ്യവിൽപ്പനയ്ക്കുള്ള വർച്വൽ ക്യൂ (ടോക്കണ്‍) സംവിധാനം ഉപയോഗപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാവുമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണു മദ്യവിൽപ്പന ആരംഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായ സംഭവത്തിൽ അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാവുമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണു മദ്യവിൽപ്പന ആരംഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായ സംഭവത്തിൽ അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.