ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ ഇടപെട്ട് സുപ്രീം കോടതി. തൊഴിലാളികളുടെ മടക്കയാത്രയുടെ ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തൊഴിലാളികൾ പുറപ്പെടുന്ന സംസ്ഥാനവും എത്തുന്ന സംസ്ഥാനവും ചെലവ് പങ്കിടണമെന്നും കോടതി നിർദേശിച്ചു.
ട്രെയിനിലോ ബസിലോ ടിക്കറ്റുകൾക്ക് പണം ഈടാക്കരുത്. യാത്രയ്ക്കിടയിൽ ഇവർക്ക് ഭക്ഷണവും വെള്ളവും നൽകണം. നടന്നുപോകുന്നവരെ ഉടൻ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരുകളോട് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് ബന്ധപ്പെട്ട സംസ്ഥാനം ഭക്ഷണം നൽകണം. സൗജന്യ താമസസൗകര്യവും ഏർപ്പാടാക്കി നൽകണം. ട്രെയിൻ യാത്രയിൽ ഇവർക്ക് ഭക്ഷണവും വെള്ളവും നൽകണം. ബസുകളിലാണ് യാത്രയെങ്കിലും ഭക്ഷണവും വെള്ളവും നൽകണമെന്നും ഉത്തരവിൽ കോടതി പറഞ്ഞു.
മടക്കയാത്ര ആഗ്രഹിക്കുന്നവർ സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ വാഹനം ഏർപ്പാടാക്കണം. ഇതിനായി കാലതാമസം അരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികളുടെ ദുരിത വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിർദേശിച്ചി രുന്നു.
തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിൽ ഇടപെടാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാടിനെതിരേ വ്യാപക വിമർ ശനമുയർന്നതിനു പിന്നാലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.
ട്രെയിനിലോ ബസിലോ ടിക്കറ്റുകൾക്ക് പണം ഈടാക്കരുത്. യാത്രയ്ക്കിടയിൽ ഇവർക്ക് ഭക്ഷണവും വെള്ളവും നൽകണം. നടന്നുപോകുന്നവരെ ഉടൻ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരുകളോട് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് ബന്ധപ്പെട്ട സംസ്ഥാനം ഭക്ഷണം നൽകണം. സൗജന്യ താമസസൗകര്യവും ഏർപ്പാടാക്കി നൽകണം. ട്രെയിൻ യാത്രയിൽ ഇവർക്ക് ഭക്ഷണവും വെള്ളവും നൽകണം. ബസുകളിലാണ് യാത്രയെങ്കിലും ഭക്ഷണവും വെള്ളവും നൽകണമെന്നും ഉത്തരവിൽ കോടതി പറഞ്ഞു.
മടക്കയാത്ര ആഗ്രഹിക്കുന്നവർ സംസ്ഥാനങ്ങൾ നിശ്ചയിക്കുന്ന രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ വാഹനം ഏർപ്പാടാക്കണം. ഇതിനായി കാലതാമസം അരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികളുടെ ദുരിത വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും യാത്രാ സൗകര്യവും സൗജന്യമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി നിർദേശിച്ചി രുന്നു.
തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടി നൽകിയ ഹർജികളിൽ ഇടപെടാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാടിനെതിരേ വ്യാപക വിമർ ശനമുയർന്നതിനു പിന്നാലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.