ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ വീടെത്താൻ നടന്നുവലയുമ്പോൾ മകൾക്കും കുട്ടികൾക്കും പറക്കാൻ വിമാനം തന്നെ വാടകയ്ക്കെടുത്ത് മധ്യപ്രദേശിലെ മദ്യരാജാവ്. സോം ഡിസ്ലറീസ് ഉടമ ജദീഷ് അറോറയാണ് നാല് പേർക്ക് സഞ്ചരിക്കാൻ 180 പേരുടെ വിമാനം വാടകയ്ക്ക് എടുത്തത്.
എയർബസ് എ320 ൽ മകളും ഇവരുടെ രണ്ട് കുട്ടികളും മുത്തശിയുമായിരുന്നു യാത്രക്കാർ. ഭോപ്പാലിൽനിന്ന് ഡൽഹിയിലേക്ക് ഇവരെ എത്തിക്കാനായിരുന്നു പദ്ധതി. ഡൽഹിയിൽനിന്നാണ് വിമാനം വാടകയ്ക്ക് എടുത്തത്.
രാവിലെ 9.30 ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം 10.30 ന് ഭോപ്പാലിൽ എത്തി. ഇവിടെനിന്നും സ്പെഷൽ യാത്രക്കാരെയും കയറ്റി വിമാനം 11.30 ന് ഡൽഹിയിൽ മടങ്ങിയെത്തി. എയർബസ് എ320 ന് മണിക്കൂറിന് അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം രൂപവരെയാണ് വാടക. അറോറ ഈ യാത്രയ്ക്ക് മാത്രമായി 25-30 ലക്ഷം രൂപ മുടക്കിയിരിക്കാമെന്നാണ് കരുതുന്നത്.
കുടുംബാംഗങ്ങളെ എത്തിക്കാൻ ആറോ എട്ടോ സീറ്റുകളുള്ള ചാർട്ടേർഡ് വിമാനം ഉപയോഗിക്കാമായിരുന്നെങ്കിലും അറോറ വലിയ യാത്രാ വിമാനം തന്നെ വാടകയ്ക്ക് എടുക്കുകയായിരുന്നു.
എയർബസ് എ320 ൽ മകളും ഇവരുടെ രണ്ട് കുട്ടികളും മുത്തശിയുമായിരുന്നു യാത്രക്കാർ. ഭോപ്പാലിൽനിന്ന് ഡൽഹിയിലേക്ക് ഇവരെ എത്തിക്കാനായിരുന്നു പദ്ധതി. ഡൽഹിയിൽനിന്നാണ് വിമാനം വാടകയ്ക്ക് എടുത്തത്.
രാവിലെ 9.30 ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം 10.30 ന് ഭോപ്പാലിൽ എത്തി. ഇവിടെനിന്നും സ്പെഷൽ യാത്രക്കാരെയും കയറ്റി വിമാനം 11.30 ന് ഡൽഹിയിൽ മടങ്ങിയെത്തി. എയർബസ് എ320 ന് മണിക്കൂറിന് അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം രൂപവരെയാണ് വാടക. അറോറ ഈ യാത്രയ്ക്ക് മാത്രമായി 25-30 ലക്ഷം രൂപ മുടക്കിയിരിക്കാമെന്നാണ് കരുതുന്നത്.
കുടുംബാംഗങ്ങളെ എത്തിക്കാൻ ആറോ എട്ടോ സീറ്റുകളുള്ള ചാർട്ടേർഡ് വിമാനം ഉപയോഗിക്കാമായിരുന്നെങ്കിലും അറോറ വലിയ യാത്രാ വിമാനം തന്നെ വാടകയ്ക്ക് എടുക്കുകയായിരുന്നു.