ഫ്ളോറിഡ: അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ് റോക്കറ്റിലേറി നാസ ഗവേഷകർ ബഹിരാകാശത്തേക്ക് പറക്കാനുള്ള ദൗത്യം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം.
ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതിന് 20 മിനിറ്റുകൾക്ക് മുന്‍പാണ് വിക്ഷേപണം നിർത്തിവച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചതെന്നും നാസാ വൃത്തങ്ങൾ അറിയിച്ചു.
ഡ്രാഗൺ ക്രൂ കാപ്സ്യൂൾ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെൻ, ഡഗ്ഗ് ഹർലി എന്നീ നാസ ഗവേഷകർ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത്. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിൽ എത്തിച്ചിരുന്നത്. ഇത്തവണ അമേരിക്കൻ മണ്ണിൽ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.
ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതിന് 20 മിനിറ്റുകൾക്ക് മുന്‍പാണ് വിക്ഷേപണം നിർത്തിവച്ചത്. വിക്ഷേപണം ശനിയാഴ്ചത്തേക്കാണ് മാറ്റിവച്ചതെന്നും നാസാ വൃത്തങ്ങൾ അറിയിച്ചു.
ഡ്രാഗൺ ക്രൂ കാപ്സ്യൂൾ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെൻ, ഡഗ്ഗ് ഹർലി എന്നീ നാസ ഗവേഷകർ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത്. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തിൽ എത്തിച്ചിരുന്നത്. ഇത്തവണ അമേരിക്കൻ മണ്ണിൽ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.