തിരുവനന്തപുരം: എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിച്ചില്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വി. മുരളീധരനെ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വീഡിയോ കോൺഫറസിന്റെ ലിങ്ക് അയച്ചു കൊണ്ടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുരളീധരന് മുഴുവൻ സമയവും കോൺഫറൻസിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഇടയ്ക്ക് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് കണക്റ്റ് ചെയ്തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുരളീധരന് മുഴുവൻ സമയവും കോൺഫറൻസിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഇടയ്ക്ക് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിന് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് കണക്റ്റ് ചെയ്തതും ദൃശ്യമായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.