+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ സന്നാഹം

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി ഇന്ത്യ തുടരുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. അതിര്‍ത്തിയില്‍ തര്‍ക്കം തുടരുന്ന പാംങ്കോംഗ് തടാകത്തില്‍ നിന്നു വെറ
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ സന്നാഹം
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി ഇന്ത്യ തുടരുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. അതിര്‍ത്തിയില്‍ തര്‍ക്കം തുടരുന്ന പാംങ്കോംഗ് തടാകത്തില്‍ നിന്നു വെറും 200 കിലോമീറ്റിനടുത്തുളള ചൈനയുടെ നഗാഡി കുന്‍ഷ സൈനിക വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്നാഴ്ച കൊണ്ടു വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും തയാറെടുത്തു നിര്‍ത്തിയിരിക്കുന്ന നാലു പോര്‍വിമാനങ്ങളും സാറ്റലൈറ്റ് ചിത്രങ്ങള്‍ കണ്ടെത്തി.

അതിര്‍ത്തിക്കടുത്ത് ഭൂതലത്തില്‍ നിന്നു വളരെ ഉയര്‍ന്ന പ്രദേശത്തുള്ള വിമാനത്താവളത്തില്‍ സമീപകാലത്ത് ആദ്യമായാണ് പോര്‍വിമാനങ്ങള്‍ ചൈന സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി കണ്ടത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) 5,000 സൈനികരെയെങ്കിലും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുമുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ആദ്യമാണ് ഈ പ്രദേശത്ത് ഇത്രയേറെ വലിയ സൈനിക നീക്കം നടക്കുന്നത്. നിയന്ത്രണരേഖയ്ക്ക് അഞ്ചു കിലോമീറ്ററിനുള്ളില്‍ ഇന്ത്യ റോഡ് നിര്‍മാണം തുടങ്ങിയതിന്‍റെ പേരിലാണ് ചൈനയുടെ പുതിയ സമ്മര്‍ദ്ദനീക്കം.

നിയന്ത്രണ രേഖയില്‍ രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൈന കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഒരുക്കിയിതായി കണ്ടെത്തിയത്. കിഴക്കന്‍ ലഡാക്കിലെ പല മേഖലകളിലും ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായി. ചൈനയുടെ പിഎല്‍എ സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നുകയറാന്‍ നടത്തിയ ശ്രമങ്ങളെ ഇന്ത്യ ചെറുത്തതോടെയായിരുന്നു സംഘര്‍ഷം. അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യ ലംഘിച്ചതായുള്ള ചൈനയുടെ ആരോപണം ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയ് അഞ്ച്, ആറ് തീയതികളിലാണു ലഡാക്കിനടുത്തുള്ള പാങ്കോംഗ് തടാകപ്രദേശത്ത് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഏപ്രില്‍ ആറിന് ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രത്തില്‍ നിന്നു വലിയ തോതിലുള്ള വ്യത്യാസമാണ് മേയ് 21ലെ സാറ്റലൈറ്റ് ചിത്രത്തിലുള്ളത്. ചൈനയുടെ പഴയ റണ്‍വേയുടെ സമീപത്തായി ഹെലികോപ്റ്ററുകള്‍ക്കും മറ്റും പാര്‍ക്കു ചെയ്യാവുന്ന രണ്ടാമതൊരു റണ്‍വേ കൂടി പുതുതായി നിര്‍മിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ പുതിയ കെട്ടിടങ്ങളും മറ്റു നിരവധി പ്രധാന റണ്‍വേയുടെ തുടക്കത്തില്‍ നാലു ചൈനീസ് പോര്‍ വിമാനങ്ങളാണ് ഏതു സമയവും പറന്നുയരാന്‍ സജ്ജമാക്കി പാര്‍ക്കു ചെയ്തിരിക്കുന്നത്. ജെ 11 അല്ലെങ്കില്‍ ആറ് വിഭാഗത്തില്‍ പെട്ട ചൈനയില്‍ നിര്‍മിക്കുന്ന റഷ്യന്‍ സുഖോയി 27, 30 പോര്‍വിമാനങ്ങളുടെ പുതിയ പതിപ്പിലുള്ളതാണ് പോര്‍വിമാനങ്ങളെന്ന് ആകാശചിത്രത്തില്‍ വ്യക്തമായിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യീ നടത്തിയ നൂറു മിനിറ്റു നീണ്ട പത്രസമ്മേളനത്തില്‍ പക്ഷേ ഇന്ത്യയെക്കുറിച്ചു പരാമര്‍ശിച്ചതേയില്ല. മുമ്പ് ദോക്ലാം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം മാസങ്ങളോളം നീണ്ടിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനു വേണ്ടിയാണ് അതിര്‍ത്തിയില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം അടുത്ത് ഇന്ത്യ റോഡ് നിര്‍മിക്കുന്നത്. മറുവശത്ത് ചൈനയാകട്ടെ 500 മീറ്റര്‍ വരെയടുത്തു നിരവധി റോഡുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുമുണ്ട്.

ജോര്‍ജ് കള്ളിവയലില്‍
More in Latest News :