ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കു സർക്കാരുകൾ യാത്രാസൗകര്യം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നൽകണമെന്നു സുപ്രീംകോടതി. കോടതിക്ക് ലഭിച്ച വിവിധ കത്തുകൾ, മാധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിൽ ചില പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികൾ ഇന്നും ചില സ്ഥലങ്ങളിൽ ദുരിതത്തിലാണ്. അവരിൽ ഒരു വിഭാഗം റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും കുടുങ്ങിക്കിടക്കുകയാണെന്നം ബെഞ്ച് കുറ്റപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികൾ റെയിൽപാളത്തിൽ കിടന്നുറങ്ങി, ട്രെയിൻ കയറി മരിക്കുന്നതിനു കോടതി എന്ത് ചെയ്യാനാണ് എന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള പ്രസ്താവന വലിയ വിവാദമായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കോടതി ഇടപെടാത്തതിനെതിരേ വലിയ തോതിൽ വിമർശനമുയരുകയും ചെയ്തു.
കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതിൽ ചില പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികൾ ഇന്നും ചില സ്ഥലങ്ങളിൽ ദുരിതത്തിലാണ്. അവരിൽ ഒരു വിഭാഗം റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും കുടുങ്ങിക്കിടക്കുകയാണെന്നം ബെഞ്ച് കുറ്റപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികൾ റെയിൽപാളത്തിൽ കിടന്നുറങ്ങി, ട്രെയിൻ കയറി മരിക്കുന്നതിനു കോടതി എന്ത് ചെയ്യാനാണ് എന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള പ്രസ്താവന വലിയ വിവാദമായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ കോടതി ഇടപെടാത്തതിനെതിരേ വലിയ തോതിൽ വിമർശനമുയരുകയും ചെയ്തു.