തിരുവനന്തപുരം: രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്ക് കനത്ത പിഴ ഈടാക്കും. ഇവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബസുകളിലും ബസ് സ്റ്റാന്റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു.പലയിടത്തുനിന്നും ഇത്തരം പരാതികൾ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. തിരക്കൊഴിവാക്കാൻ പോലീസ് കാർക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബസുകളിലും ബസ് സ്റ്റാന്റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു.പലയിടത്തുനിന്നും ഇത്തരം പരാതികൾ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. തിരക്കൊഴിവാക്കാൻ പോലീസ് കാർക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.