മലപ്പുറം: അരിക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ പ്രതി അച്ഛൻ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് കോടതിയുടെ നടപടി. കൊല്ലപ്പെട്ട ആതിരയുടെ അമ്മയും സഹോദരനുമുള്പ്പടെയുള്ള സാക്ഷികളാണ് കൂറുമാറിയത്. 2018 മാര്‍ച്ചിലാണ് സംഭവം.
അന്യമതക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു ആതിര. സംഭവമറിഞ്ഞ രാജന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പോലീസും അടുത്ത ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും പെണ്‍കുട്ടിയുടെയും അന്യമതക്കാരനായ യുവാവിന്റെയും വിവാഹം നടത്തി നല്‍കാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.
2018 മാര്‍ച്ച് 23നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തലേദിവസം മദ്യപിച്ചെത്തിയ രാജന് മകളെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയുമായിരുന്നു.
തെളിവുകളുടെ അഭാവത്തിലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് കോടതിയുടെ നടപടി. കൊല്ലപ്പെട്ട ആതിരയുടെ അമ്മയും സഹോദരനുമുള്പ്പടെയുള്ള സാക്ഷികളാണ് കൂറുമാറിയത്. 2018 മാര്‍ച്ചിലാണ് സംഭവം.
അന്യമതക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു ആതിര. സംഭവമറിഞ്ഞ രാജന് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പോലീസും അടുത്ത ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും പെണ്‍കുട്ടിയുടെയും അന്യമതക്കാരനായ യുവാവിന്റെയും വിവാഹം നടത്തി നല്‍കാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.
2018 മാര്‍ച്ച് 23നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന്റെ തലേദിവസം മദ്യപിച്ചെത്തിയ രാജന് മകളെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയുമായിരുന്നു.