തിരുവനന്തപുരം: കോവിഡ്-19 നെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി പരീക്ഷ തുടങ്ങി. 4.25 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി 2,945 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.
പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ സ്കൂളുകളിൽ കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. സ്കൂളിൽ എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കിയിരുന്നു.
അതേസമയം, ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ അവസാനിച്ചു. സംസ്ഥാനത്ത് ഒരു വിദ്യാർഥിനിക്കു മാത്രം പരീക്ഷ എഴുതാൻ സാധിച്ചില്ല. ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.
ചെന്നൈയിൽനിന്നും ആണ് വിദ്യാർഥിനി എത്തേണ്ടിയിരുന്നത്. നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് വരാൻ അനുമതി കിട്ടിയില്ല. ഈ വിദ്യാർഥിക്ക് സേ പരീക്ഷ എഴുതാം.
പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ സ്കൂളുകളിൽ കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. സ്കൂളിൽ എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കിയിരുന്നു.
അതേസമയം, ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ അവസാനിച്ചു. സംസ്ഥാനത്ത് ഒരു വിദ്യാർഥിനിക്കു മാത്രം പരീക്ഷ എഴുതാൻ സാധിച്ചില്ല. ചെങ്ങന്നൂർ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.
ചെന്നൈയിൽനിന്നും ആണ് വിദ്യാർഥിനി എത്തേണ്ടിയിരുന്നത്. നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് വരാൻ അനുമതി കിട്ടിയില്ല. ഈ വിദ്യാർഥിക്ക് സേ പരീക്ഷ എഴുതാം.