കൊച്ചി: ടൊവിനോ തോമസിനെ നായകനാകുന്ന മിന്നൽമുരളി എന്ന ചിത്രത്തിനുവേണ്ടി കാലടി മണപ്പുറത്ത് നിർമിച്ച പള്ളിയുടെ സെറ്റ് പൊളിച്ചു നീക്കിയതിനു പിന്നിൽ ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അക്രമികൾക്ക് ബിജെപിയുമായോ മുഖ്യധാര ഹിന്ദുസംഘടനകളുമായോ ഒരു ബന്ധവുമില്ലെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിറുത്തിവച്ച സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടിയുണ്ടാവണം. ഇതു ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവാണ്. നൂറുകണക്കിനാളുകൾ ജീവിതമാർഗമാക്കുന്ന കലയും വ്യവസായവുമാണ് സിനിമ. അക്രമികൾക്ക് മുഖ്യധാര ഹിന്ദുസംഘടനകളുമായ് ഒരു ബന്ധവുമില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
അതേസമയം അക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്(എഎച്ച്പി) രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിനു സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകർക്കുമെന്ന് എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിറുത്തിവച്ച സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടിയുണ്ടാവണം. ഇതു ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവാണ്. നൂറുകണക്കിനാളുകൾ ജീവിതമാർഗമാക്കുന്ന കലയും വ്യവസായവുമാണ് സിനിമ. അക്രമികൾക്ക് മുഖ്യധാര ഹിന്ദുസംഘടനകളുമായ് ഒരു ബന്ധവുമില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
അതേസമയം അക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്(എഎച്ച്പി) രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിനു സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകർക്കുമെന്ന് എഎച്ച്പി ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.