+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്ര കൊലപാതകം; സൂരജിനെ ഇരയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പിന്‍റെ കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടു
ഉത്ര കൊലപാതകം; സൂരജിനെ ഇരയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു
കൊല്ലം: അഞ്ചൽ ഏറം വെള്ളിശേരിയിൽ ഉത്ര കിടപ്പുമുറിയിൽ കരിമൂർഖൻ പാമ്പിന്‍റെ കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇന്ന് പുലർച്ചെയാണ് ക്രൈംബ്രാഞ്ച് സൂരജിനെയുമായി തെളിവെടുപ്പിനെത്തിയത്.

പാന്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. അതേസമയം ഉത്രയുടെ വീട്ടിലെത്തിയ പ്രതി താൻ തെറ്റൊന്നും ചെയ്തിട്ടിലെന്ന് പറയുന്നുണ്ടായിരുന്നു.

സംഭവത്തിൽ സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പുപിടുത്തക്കാരൻ സുരേഷിനെയും ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സൂരജ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മേയ് ഏഴിനാണ് വിജയസേനന്‍റെയും മണിമേഖലയുടെയും മകളായ ഉത്രയെ കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് വാങ്ങിയത്. അഞ്ചുമാസത്തിന്‍റെ തയാറെടുപ്പിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽ‌കുകയായിരുന്നു. ഇതേത്തുടർന്നു റൂറല്‍ എസ്പി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂർഖൻ പാന്പിനെ കൈവശം വച്ചതിന് പ്രതികൾക്കെതിരേ വനംവകുപ്പും കേസെടുത്തു.
More in Latest News :