തിരുവനന്തപുരം: നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതാണെങ്കിൽ ഏതുതരം എതിർപ്പിനെയും വകവയ്ക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങൾ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ കുറേ വ്യവസായങ്ങൾ ഇങ്ങോട്ടു കൊണ്ടുവരാനാകും. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി എംബസികളെ ബന്ധപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികൾ, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ട്. അതുവഴി അവിടെയുള്ള സ്ഥാപനങ്ങളെ ഇങ്ങോട്ടു ആകർഷിക്കാനും നിക്ഷേപങ്ങൾ കൊണ്ടുവരാനുമാണ് ശ്രമം- മുഖ്യമന്ത്രി പറഞ്ഞു.
ഏതു നല്ല കാര്യത്തിലും എതിർപ്പുണ്ടാകും. നാടിനുചേരുന്നതും നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതുമാണെങ്കിൽ ഏതുതരം എതിർപ്പിനെയും വകവയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങൾ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ കുറേ വ്യവസായങ്ങൾ ഇങ്ങോട്ടു കൊണ്ടുവരാനാകും. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി എംബസികളെ ബന്ധപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികൾ, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ട്. അതുവഴി അവിടെയുള്ള സ്ഥാപനങ്ങളെ ഇങ്ങോട്ടു ആകർഷിക്കാനും നിക്ഷേപങ്ങൾ കൊണ്ടുവരാനുമാണ് ശ്രമം- മുഖ്യമന്ത്രി പറഞ്ഞു.
ഏതു നല്ല കാര്യത്തിലും എതിർപ്പുണ്ടാകും. നാടിനുചേരുന്നതും നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതുമാണെങ്കിൽ ഏതുതരം എതിർപ്പിനെയും വകവയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.